ആരാണീ കലക്കോടന്‍ ?

കുമാരേട്ടന്റെയും , വാഴക്കൊടന്റെയും ഒക്കെ ബ്ലോഗ്‌ കള്‍ വായിച്ചു ഞാനും ഇപ്പോള്‍ തകര്‍ത്തു കളയാം എന്ന് കരുതി തുടങ്ങിയതാണ്..
പണി പാളി .... എന്നാലും ഞാന്‍ തോറ്റു തരില്ല ആരും വന്നില്ലേലും കമന്റ്‌ ഇട്ടില്ലേലും ഞാന്‍ പോസ്റ്കള്‍ ഇടും എന്നേലും എന്റെ ബ്ലോഗില്‍
കമന്റുകള്‍ വരും എന്നാ വിശ്വാസത്തോടെ ... കലക്കോട് എന്നാ പ്രശാന്ത സുന്ദര ഗ്രാമത്തില്‍ നിന്നും ഒരു ബ്ലോഗ്ഗര്‍....(ബ്ലോഗ്ഗര്‍ എന്ന് പറഞ്ഞു കൂടാ ഒരു " ബ്ലോ.... ")

2011 ജൂൺ 9, വ്യാഴാഴ്‌ച

പിള്ളയെ വിടാന്‍ 75 കഴിഞ്ഞവരെ മോചിപ്പിക്കാന്‍ നീക്കം


ഇടമലയാര്‍ അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയെ മോചിപ്പിക്കാന്‍ തടവില്‍ കഴിയുന്ന 75 വയസ്സുകഴിഞ്ഞ എല്ലാവരെയും വിട്ടയക്കാന്‍ നീക്കം. പിള്ളയടക്കം 17 പേരെയും ശേഷിക്കുന്ന ശിക്ഷാ കാലായളവില്‍നിന്ന് ഒഴിവാക്കാനാണ് നീക്കം. ഇത് സംബന്ധിച്ച് ജയില്‍ എഡിജിപിയുടെ ശുപാര്‍ശ വ്യാഴാഴ്ച മുഖ്യമന്ത്രിക്ക് നല്‍കും. സംസ്ഥാനത്തെ സെന്‍ട്രല്‍ ജയിലുകളില്‍ കഴിയുന്ന 75 വയസ്സു പിന്നിട്ടവരുടെ പട്ടിക ബുധനാഴ്ച അതിവേഗത്തിലാണ് തയ്യാറാക്കിയത്. ഇവരുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് രാവിലെയാണ് നിര്‍ദേശം നല്‍കിയത്. വൈകിട്ട് തന്നെ ലിസ്റ്റ് നല്‍കുകയും ചെയ്തു.

ഇടമലയാര്‍ കേസില്‍ ഒരുവര്‍ഷം കഠിനതടവിന് വിധിച്ച ബാലകൃഷ്ണപിള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ വിടുതല്‍ അപേക്ഷയെ തുടര്‍ന്നാണ് വിട്ടയക്കാന്‍ ആലോചന തുടങ്ങിയത്. തന്നെ വിട്ടില്ലെങ്കില്‍ മകന്‍ ഗണേശ്കുമാറിനെ മന്ത്രിസഭയില്‍നിന്ന് പിന്‍വലിക്കുമെന്ന് പിള്ള ഭീഷണി മുഴക്കിയിട്ടുണ്ട്. ഇതും കണക്കിലെടുത്താണ് തിരക്കിട്ട നടപടി. പിള്ളയെ മാത്രം വിട്ടാല്‍ ആക്ഷേപമാകുമെന്നതിനാലാണ് 75 വയസ്സുകഴിഞ്ഞ എല്ലാവരെയും വിടാന്‍ ആലോചന. ജയില്‍ എഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കും. അടുത്ത മന്ത്രിസഭായോഗത്തില്‍ത്തന്നെ ഇക്കാര്യം തീരുമാനിക്കാനാണ് ആലോചന. പരോളില്‍ കഴിയുന്ന പിള്ളയെ ശിക്ഷയില്‍നിന്ന് ഒഴിവാക്കിയാല്‍ അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട ഒരാളെ വിട്ടയക്കുന്ന ആദ്യസംഭവമാകും. പിള്ളയുടെ പരോള്‍ ഈ മാസം 13ന് അവസാനിക്കും. 14ന് ഉച്ചയ്ക്കുമുമ്പ് പിള്ള തിരികെ ജയിലില്‍ എത്തണം. 45 ദിവസമാണ് ഒരു വര്‍ഷം അനുവദിച്ചിട്ടുള്ള പരോള്‍ . അത് കഴിഞ്ഞാല്‍ എത്ര ദിവസം പുറത്ത് നില്‍ക്കുന്നുവോ ആ കാലയളവ് കൂടി ശിക്ഷ അനുഭവിക്കണം. പിള്ളയെ പുറത്തുനിര്‍ത്തി ശേഷിക്കുന്ന ശിക്ഷയില്‍നിന്ന് ഒഴിവാക്കാനാണ് ആലോചന. അല്ലെങ്കില്‍ പരോള്‍ കഴിഞ്ഞ് പിള്ള ജയിലില്‍ തിരികെ എത്തുന്ന മുറയ്ക്ക് മോചിപ്പിക്കാനാണ് ശ്രമം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ