ആരാണീ കലക്കോടന്‍ ?

കുമാരേട്ടന്റെയും , വാഴക്കൊടന്റെയും ഒക്കെ ബ്ലോഗ്‌ കള്‍ വായിച്ചു ഞാനും ഇപ്പോള്‍ തകര്‍ത്തു കളയാം എന്ന് കരുതി തുടങ്ങിയതാണ്..
പണി പാളി .... എന്നാലും ഞാന്‍ തോറ്റു തരില്ല ആരും വന്നില്ലേലും കമന്റ്‌ ഇട്ടില്ലേലും ഞാന്‍ പോസ്റ്കള്‍ ഇടും എന്നേലും എന്റെ ബ്ലോഗില്‍
കമന്റുകള്‍ വരും എന്നാ വിശ്വാസത്തോടെ ... കലക്കോട് എന്നാ പ്രശാന്ത സുന്ദര ഗ്രാമത്തില്‍ നിന്നും ഒരു ബ്ലോഗ്ഗര്‍....(ബ്ലോഗ്ഗര്‍ എന്ന് പറഞ്ഞു കൂടാ ഒരു " ബ്ലോ.... ")

2011 ജൂൺ 30, വ്യാഴാഴ്‌ച

ബലാത്സംഗത്തിനും വമ്പന്‍ ഓഫര്‍! From UPA...

ബലാത്സംഗ ഇരകളേ... ഇനി പേടിക്കേണ്ട കാര്യമില്ല. കേന്ദ്രസര്‍ക്കാര്‍ നിങ്ങളുടെ കാര്യത്തില്‍ ഒരു തീരുമാനമെടുത്തുകഴിഞ്ഞു. ബലാത്സംഗത്തിനിരയായാല്‍ വലിയ സാമ്പത്തിക സഹായമാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ആനന്ദലബ്‌ധിക്ക് ഇനിയെന്തുവേണം?

നിരക്കുകള്‍ ഈ വിധമാണ്. ശ്രദ്ധിച്ചു വായിക്കണേ:

1. പീഡിപ്പിക്കപ്പെടുന്ന മുതിര്‍ന്ന സ്ത്രീകള്‍ക്ക് - രണ്ടു ലക്ഷം!

2. ബലാത്സംഗത്തിനിരയാകുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് - മൂന്നു ലക്ഷം!

3. മാനഭംഗത്തെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന സ്ത്രീകള്‍ക്ക് - മൂന്നു ലക്ഷം(തകരാത്തവര്‍ക്കുള്ള ഓഫര്‍ കുറവായതിനാല്‍ മാനസികമായി തകരുന്നതാണ് ലാഭകരം)

ഈ തുക നല്‍കുന്നതിനും ചില ഘട്ടങ്ങളൊക്കെയുണ്ട്. നമ്മള്‍ വീടു പണിയാന്‍ ലോണെടുത്താല്‍ പണിയുടെ ഓരോ ഘട്ടത്തിലും ബാങ്കുകള്‍ തുക കൈമാറുന്നതു പോലെ. അതും ശ്രദ്ധിച്ചു വായിക്കണേ:

ഒന്നാം ഘട്ടം - ബലാത്സംഗം നടന്നതിന് ശേഷം പൊലീസെത്തി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്ന ഘട്ടത്തില്‍ 20000 രൂപ കൈമാറും.

രണ്ടാം ഘട്ടം - പീഡനം നടന്നതായി അന്വേഷണത്തില്‍ തെളിഞ്ഞാല്‍ 50000 രൂപ കൂടി നല്‍കും. (പീഡനം നടന്നു എന്ന് തെളിയിക്കേണ്ട ബാധ്യത ഇരകള്‍ക്കു തന്നെ)

മൂന്നാം ഘട്ടം - ശേഷിക്കുന്ന തുകയുടെ കാര്യം സര്‍ക്കാര്‍ വളരെ പ്രയോജപ്രദമായ രീതിയിലാണത്രെ ഉപയോഗിക്കുക. അത് പീഡനത്തിനിരയാകുന്നവരുടെ ക്ഷേമത്തിന് ഉതകുന്ന വിധത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്‍കും!

എങ്ങനെയുണ്ട് കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ ക്ഷേമ പരിപാടി? ഇനിയിപ്പോള്‍ ബലാത്സംഗത്തിനിരയാകുന്നവര്‍ അക്കാര്യമോര്‍ത്ത് വേവലാതിപ്പെടേണ്ടല്ലോ. ഉത്തര്‍പ്രദേശിലൊക്കെ ഈ മാസം റെക്കോര്‍ഡ് ബലാത്സംഗമാണത്രേ നടന്നത്. അവിടെ നഷ്ടപരിഹാരം കൊടുത്ത് കേന്ദ്രസര്‍ക്കാര്‍ മുടിയാനാണ് സാധ്യത.

ഇനി ഏറ്റവും കൂടുതല്‍ ബലാത്സംഗം നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് സ്കോളര്‍ഷിപ്പ് വല്ലതും ഏര്‍പ്പെടുത്തുന്നുണ്ടോ എന്നേ അറിയാനുള്ളൂ. എന്തായാലും, ബലാത്സംഗം ചെയ്യുന്നവരെ ശിക്ഷിക്കാതെ, സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടത് ചെയ്യാതെ ഈ വാഗ്ദാന ഔദാര്യം കുറച്ചു കടന്ന കൈയായിപ്പോയില്ലേ കൃഷ്ണതീര്‍ത്ഥ് ജീ(ഇദ്ദേഹമാണ് ബലാത്സംഗ ഇരകള്‍ക്കുള്ള നഷ്ടപരിഹാരങ്ങളുടെ ചുമതലയുള്ള മന്ത്രി. മന്ത്രിസഭയില്‍ ഇനി ഇതിനും ഒരു വകുപ്പ് കൊണ്ടുവരുമോ? അങ്ങനെ 

സംഭവിച്ചാലും അത്ഭുതപ്പെടേണ്ടതില്ല)


നന്ദി :ദുര്‍ബല്‍ കുമാര്‍ ആന്‍ഡ്‌ വെബ് ദുനിയ 

ബലാത്സംഗത്തിനും വമ്പന്‍ ഓഫര്‍! From UPA

ബലാത്സംഗ ഇരകളേ... ഇനി പേടിക്കേണ്ട കാര്യമില്ല. കേന്ദ്രസര്‍ക്കാര്‍ നിങ്ങളുടെ കാര്യത്തില്‍ ഒരു തീരുമാനമെടുത്തുകഴിഞ്ഞു. ബലാത്സംഗത്തിനിരയായാല്‍ വലിയ സാമ്പത്തിക സഹായമാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ആനന്ദലബ്‌ധിക്ക് ഇനിയെന്തുവേണം?

നിരക്കുകള്‍ ഈ വിധമാണ്. ശ്രദ്ധിച്ചു വായിക്കണേ:

1. പീഡിപ്പിക്കപ്പെടുന്ന മുതിര്‍ന്ന സ്ത്രീകള്‍ക്ക് - രണ്ടു ലക്ഷം!

2. ബലാത്സംഗത്തിനിരയാകുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് - മൂന്നു ലക്ഷം!

3. മാനഭംഗത്തെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന സ്ത്രീകള്‍ക്ക് - മൂന്നു ലക്ഷം(തകരാത്തവര്‍ക്കുള്ള ഓഫര്‍ കുറവായതിനാല്‍ മാനസികമായി തകരുന്നതാണ് ലാഭകരം)

ഈ തുക നല്‍കുന്നതിനും ചില ഘട്ടങ്ങളൊക്കെയുണ്ട്. നമ്മള്‍ വീടു പണിയാന്‍ ലോണെടുത്താല്‍ പണിയുടെ ഓരോ ഘട്ടത്തിലും ബാങ്കുകള്‍ തുക കൈമാറുന്നതു പോലെ. അതും ശ്രദ്ധിച്ചു വായിക്കണേ:

ഒന്നാം ഘട്ടം - ബലാത്സംഗം നടന്നതിന് ശേഷം പൊലീസെത്തി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്ന ഘട്ടത്തില്‍ 20000 രൂപ കൈമാറും.

രണ്ടാം ഘട്ടം - പീഡനം നടന്നതായി അന്വേഷണത്തില്‍ തെളിഞ്ഞാല്‍ 50000 രൂപ കൂടി നല്‍കും. (പീഡനം നടന്നു എന്ന് തെളിയിക്കേണ്ട ബാധ്യത ഇരകള്‍ക്കു തന്നെ)

മൂന്നാം ഘട്ടം - ശേഷിക്കുന്ന തുകയുടെ കാര്യം സര്‍ക്കാര്‍ വളരെ പ്രയോജപ്രദമായ രീതിയിലാണത്രെ ഉപയോഗിക്കുക. അത് പീഡനത്തിനിരയാകുന്നവരുടെ ക്ഷേമത്തിന് ഉതകുന്ന വിധത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്‍കും!

എങ്ങനെയുണ്ട് കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ ക്ഷേമ പരിപാടി? ഇനിയിപ്പോള്‍ ബലാത്സംഗത്തിനിരയാകുന്നവര്‍ അക്കാര്യമോര്‍ത്ത് വേവലാതിപ്പെടേണ്ടല്ലോ. ഉത്തര്‍പ്രദേശിലൊക്കെ ഈ മാസം റെക്കോര്‍ഡ് ബലാത്സംഗമാണത്രേ നടന്നത്. അവിടെ നഷ്ടപരിഹാരം കൊടുത്ത് കേന്ദ്രസര്‍ക്കാര്‍ മുടിയാനാണ് സാധ്യത.

ഇനി ഏറ്റവും കൂടുതല്‍ ബലാത്സംഗം നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് സ്കോളര്‍ഷിപ്പ് വല്ലതും ഏര്‍പ്പെടുത്തുന്നുണ്ടോ എന്നേ അറിയാനുള്ളൂ. എന്തായാലും, ബലാത്സംഗം ചെയ്യുന്നവരെ ശിക്ഷിക്കാതെ, സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടത് ചെയ്യാതെ ഈ വാഗ്ദാന ഔദാര്യം കുറച്ചു കടന്ന കൈയായിപ്പോയില്ലേ കൃഷ്ണതീര്‍ത്ഥ് ജീ(ഇദ്ദേഹമാണ് ബലാത്സംഗ ഇരകള്‍ക്കുള്ള നഷ്ടപരിഹാരങ്ങളുടെ ചുമതലയുള്ള മന്ത്രി. മന്ത്രിസഭയില്‍ ഇനി ഇതിനും ഒരു വകുപ്പ് കൊണ്ടുവരുമോ? അങ്ങനെ സംഭവിച്ചാലും അത്ഭുതപ്പെടേണ്ടതില്ല).



നന്ദി :ദുര്‍ബല്‍ കുമാര്‍ ആന്‍ഡ്‌ വെബ് ദുനിയ 

2011 ജൂൺ 21, ചൊവ്വാഴ്ച

പ്രിത്വിരാജപ്പന്‍

സുഹൃത്തുക്കളെ ,
ഏതോ ഒരു സുഹൃത്ത്‌ യു ടുബില്‍ പോസ്റ്റ്‌ ചെയ്ത ഒരു വീഡിയോ ആണിത്. ഇത് കണ്ടപ്പോള്‍ 
എന്റെ ബ്ലോഗിലും ഒന്ന് പോസ്റ്റ്‌ ചെയ്യാന്‍ തോന്നി. സത്യാ സന്ധമായ ഒരു വീഡിയോ.
ഇത് കണ്ടു പ്രിത്വി എനിക്കെതിരെ കേസ് കൊടുക്കുമോ എന്ന് ഒരു ഭയം ഇല്ലാതില്ല.
പ്രിത്വി എന്നോട് ക്ഷമിക്കു അടുത്ത ഇന്റര്‍വ്യൂ എങ്കിലും അഹങ്കാരം  കുറച്ചു കുറക്കു.....

You are not a last word of malayalam Film industry ..try proove your self then you will get enough time to 
evaluate others... 





2011 ജൂൺ 20, തിങ്കളാഴ്‌ച

മധ്യതിരുവിതാംകൂറിലെ ആശുപത്രികളില്‍ പ്രേതം !



സമയം പതിനൊന്നുമണി. സെക്യൂരിറ്റിയെ സ്‌റ്റേ പാസ്‌ കാണിച്ച്‌ മുകുന്ദന്‍ (പേര്‌ യഥാര്‍ഥമല്ല) ലിഫ്‌റ്റിനു സമീപത്തേക്ക്‌ ഓടി. മധ്യതിരുവിതാംകൂറിലെ പ്രശസ്‌തമായ ആശുപത്രിയാണ്‌ അത്‌. കുളിമുറിയിലെ വീഴ്‌ചയില്‍ പരുക്കേറ്റ മുകുന്ദന്റെ അമ്മ ശസ്‌ത്രക്രിയയ്‌ക്കു ശേഷം നാലാം നിലയിലെ റൂമില്‍ കഴിയുകയാണ്‌. ആവശ്യത്തിനുള്ള സാധനങ്ങള്‍ എടുത്ത്‌ വീട്ടില്‍നിന്നു മടങ്ങുമ്പോള്‍ വൈകി.

ലിഫ്‌റ്റിനടുത്ത്‌ ആരുമുണ്ടായിരുന്നില്ല. ലിഫ്‌റ്റ് ഗ്രൗണ്ട്‌ ഫ്‌ളോറില്‍തന്നെ കിടന്നിരുന്നതു കൊണ്ട്‌ ബട്ടണ്‍ അമര്‍ത്തിയപ്പോഴേ തുറന്നു. മുകുന്ദന്‍ കാല്‍ ലിഫ്‌റ്റിലേക്ക്‌ എടുത്തു വയ്‌ക്കാന്‍ തുടങ്ങുമ്പോള്‍ തള്ളിയിടുംപോലെ ഒരു യുവാവ്‌ ചാടി ഉള്ളില്‍ കയറി. തെല്ല്‌ ഈര്‍ഷ്യയോടെ മുകുന്ദന്‍ അയാളെ ഒന്നു നോക്കിയ ശേഷം ഉള്ളില്‍ കടന്നു. യാതൊന്നും സംഭവിക്കാത്തതു പോലെ നില്‍ക്കുകയാണ്‌ യുവാവ്‌. ഡോറുകള്‍ തനിയെ അടഞ്ഞു. മുകുന്ദന്‍ നാല്‌ എന്ന ബട്ടണില്‍ വിരല്‍ അമര്‍ത്തി. പിന്നെ എതിര്‍വശത്തെ നിലക്കണ്ണാടിയില്‍ നോക്കി. ലിഫ്‌റ്റ് 1 എന്ന ചുവന്ന അക്കത്തിലെത്തി. കണ്ണാടിയില്‍ നോക്കി മുടി മാടിയൊതുക്കി കണ്ണുകള്‍ അമര്‍ത്തിത്തുടച്ച മുകുന്ദന്‍ നടുങ്ങിപ്പോയി.

സഹയാത്രികന്റെ രൂപം കണ്ണാടിയില്‍ ഇല്ല. അയാള്‍ അടുത്തുണ്ടു താനും. കണ്ണു തിരുമ്മി ഒന്നുകൂടി നോക്കി. ഇല്ല, സഹയാത്രികന്റെ പ്രതിരൂപം കണ്ണാടിയില്‍ ഇല്ല. ഇറങ്ങി ഓടണമെന്നു മുകുന്ദനു തോന്നി. ലിഫ്‌റ്റ് മൂന്നാം നിലയിലേക്കു കടന്നിരുന്നു. സഹയാത്രികന്‍ നിന്ന സ്‌ഥലത്തേക്കു മുകുന്ദന്‍ ഒന്നു കൂടി നോക്കി. ഇല്ല, അയാള്‍ അവിടെയില്ല. നാലാം നിലയില്‍ ലിഫ്‌റ്റ് കുലുങ്ങിനിന്നു. ഒരു ആര്‍ത്തനാദത്തോടെ മുകുന്ദന്‍ പുറത്തേക്കു ചാടി. പിന്നെ, ബോധരഹിതനായി നിലത്തേക്കു വീണു.

ഡ്യൂട്ടിറൂമില്‍നിന്നു സിസ്‌റ്റര്‍മാര്‍ ഓടി വരുന്നുണ്ടായിരുന്നു.

ഠഠഠ

മലയോരത്തെ മറ്റൊരു ആശുപത്രി.

സമയം രാത്രി പതിനൊന്നര. പുറത്ത്‌ കാലവര്‍ഷം തിമിര്‍ത്തു പെയ്യുന്നു. ആശുപത്രിയുടെ നാലാം നിലയിലുള്ള ഐ.സി.യുവിന്റെ മുന്നില്‍ അയാള്‍ മാത്രമാണുള്ളത്‌. പേര്‌ സതീഷ്‌. പ്രായം 19.

ഐ.സി.സിയുവില്‍ കിടക്കുന്നത്‌ അയാളുടെ അകന്ന ബന്ധത്തിലുളള അമ്മച്ചിയാണ്‌. ഉള്ളില്‍ രോഗികള്‍ തീരെ കുറവ്‌. കൂട്ടിരിപ്പുകാരും ഇല്ല. ഇടയ്‌ക്കിടെ സിസ്‌റ്റര്‍മാര്‍ വിളിക്കുമെന്നുള്ളതു കൊണ്ട്‌ വെളിയിലിട്ട കസേരയില്‍ ഇരിക്കുകയാണ്‌ സതീഷ്‌. കുറേ നേരം വെറുതേയിരുന്നപ്പോള്‍ കണ്ണ്‌ അടഞ്ഞുപോകുന്നതു പോലെ തോന്നി. ഇടനാഴിയില്‍ ഒരു ബള്‍ബ്‌ മാത്രമാണുളളത്‌. അതിന്റെ മങ്ങിയ വെളിച്ചത്തെ രാവിന്റെ ഇരുണ്ട നിറം തോല്‍പിച്ചിരിക്കുന്നു. വെളിയില്‍ മഴ നേര്‍ത്തു തുടങ്ങി. സതീഷ്‌ ഗാഢനിദ്രയില്‍.

വെളിയില്‍നിന്നു ഭീകരമായ അലര്‍ച്ച കേട്ട്‌ ഐ.സി.യുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് ചാടി പുറത്തിറങ്ങി. ഒരു നിമിഷം. അലറിക്കൊണ്ട്‌ പുറത്തിരുന്ന യുവാവ്‌ അകത്തേക്ക്‌ ഓടിക്കയറി. പിന്നെ കുഴഞ്ഞു നിലത്തു വീണു. ആശുപത്രി ജീവനക്കാര്‍ ഓടിയെത്തി. ഐ.സി.യുവില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്‌ടര്‍ അലേര്‍ട്ട്‌ ആയി. കിലുകിലെ വിറയ്‌ക്കുകയാണ്‌ യുവാവ്‌.

മുഖത്തേക്കു തണുത്തവെള്ളം വീണപ്പോള്‍ യുവാവ്‌ കണ്ണുതുറന്നു. വിക്കി വിക്കി സതീഷ്‌ ചോദിച്ചു.

'അയാള്‍ പോയോ?'

'ആര്‌?'

'ഒരാള്‍ അവിടെ വന്നു. ഞാനുറങ്ങിയപ്പോള്‍ എന്നെ...എന്നെ തൊട്ടുവിളിച്ചു. ഞാന്‍ കണ്ണു തുറന്നപ്പോള്‍ ഒരു രൂപം എന്റെ കഴുത്തില്‍ കുത്തിപ്പിടിച്ചു. ഞാന്‍ അയാളെ തള്ളിമാറ്റാന്‍ നോക്കി. പക്ഷേ, എന്റെ കൈകള്‍ ആ രൂപത്തിലേക്ക്‌ ആഴ്‌ന്നിറങ്ങിപ്പോയി....ശ്വാസംമുട്ടിയാ ഞാന്‍ നിലവിളിച്ചെ.'

കിതച്ചു കൊണ്ട്‌ യുവാവ്‌ പറഞ്ഞു. പിന്നെ സാവധാനം മയക്കത്തിലേക്കു വീണു. ഡ്യൂട്ടിയിലുണ്ടായിരുന്ന സിസ്‌റ്റര്‍ തെര്‍മോമീറ്റര്‍ എടുത്ത്‌ അയാളുടെ കൈമടക്കുകളില്‍ പിടിപ്പിച്ചു. നിമിഷങ്ങള്‍ കൊഴിഞ്ഞു വീണു. സിസ്‌റ്റര്‍ തെര്‍മോമീറ്റര്‍ തിരികെയെടുത്ത്‌ കുടഞ്ഞ ശേഷം നോക്കി.

പനി 104 ഡിഗ്രി.

ഡോക്‌ടര്‍ കുറിച്ചു കൊടുത്ത ഇന്‍ജക്ഷന്‍ മരുന്ന്‌ നീഡിലിലാക്കി യുവാവിന്റെ ഇടതുചുമലില്‍ കുത്തിവയ്‌ക്കാനായി ഷര്‍ട്ടിന്റെ കൈകള്‍ മുകളിലേക്കു മാറ്റിയ നഴ്‌സ് ഞെട്ടിപ്പോയി.

ആരോ മാന്തിപ്പറിച്ചതു പോലെ തലങ്ങും വിലങ്ങും ചുവന്ന വരകള്‍. അവിടെ രക്‌തം പൊടിഞ്ഞിരുന്നു.

ഠഠഠ

മുകളില്‍ പറഞ്ഞ ആദ്യത്തെ സംഭവം നടന്ന ആശുപത്രിയില്‍ ഇതു പതിവായിരുന്നു. നിറം മങ്ങിയ ഇടനാഴികളില്‍ തലയില്ലാത്ത രൂപത്തെ കണ്ട്‌ ഭയന്നവര്‍ നിരവധി. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു പഠിക്കാനുളള ഡിസക്ഷന്‍ റൂമിനു വെളിയിലെ ഇരുളില്‍ ഒരു വെളുത്ത രൂപം മിന്നിമായുന്നതു പലരും കണ്ടു. ഹോസ്‌റ്റലില്‍ ഉറങ്ങിക്കിടന്ന നഴ്‌സിംഗ്‌ വിദ്യാര്‍ഥിനികളുടെ കഴുത്തില്‍ പിടിച്ച്‌ ശ്വാസം മുട്ടിച്ച്‌ കൊല്ലാന്‍ നോക്കി.

രാവുകളെ ആശുപത്രി ജീവനക്കാര്‍ ഭയന്നു തുടങ്ങിയിരുന്നു. ലിഫ്‌റ്റില്‍ ഒപ്പം കയറുന്നതു പ്രേതമാണോ മനുഷ്യനാണോ എന്ന്‌ അറിയാന്‍ കഴിയാത്ത അവസ്‌ഥ.

ഇതേത്തുടര്‍ന്ന്‌ ആദ്യം പറഞ്ഞ മധ്യതിരുവിതാംകൂറിലെ ആശുപത്രിയില്‍ വൈദികരുടെ സംഘമെത്തി വെഞ്ചരിപ്പും മറ്റു ക്രിയകളും ചെയ്‌തു.

മലയോരത്തെ ആശുപത്രിയില്‍ ആദ്യത്തെ സംഭവമായിരുന്നു ഇത്‌. സംഭവം മൂടിവയ്‌ക്കാനാണ്‌ ആശുപത്രി മാനേജ്‌മെന്റ്‌ ശ്രമിക്കുന്നതെങ്കിലും ജീവനക്കാര്‍ വഴി ഇതു പുറത്തേക്കു പടര്‍ന്നു കഴിഞ്ഞു. യുവാവ്‌ പ്രേതത്തെ കണ്ട നാലാം നിലയിലേക്ക്‌ ഇപ്പോള്‍ സന്ധ്യകഴിഞ്ഞാല്‍ ഒരാള്‍ പോലും പോകാറില്ല. അഥവാ പോയാല്‍തന്നെ ആരെങ്കിലും തുണയുണ്ടാകും.

ഇതൊക്കെ തോന്നലെന്നു പറഞ്ഞ്‌ എഴുതിത്തള്ളാനാണു മിക്കവരും ശ്രമിക്കുന്നത്‌. ലിഫ്‌റ്റില്‍ കയറിയ മുകുന്ദനും ഐ.സി.യുവിനു മുന്നില്‍ ഇരുന്ന്‌ ഉറങ്ങിയ സതീഷും ഉപബോധമനസില്‍ അടിഞ്ഞു കൂടിയ പ്രേതചിന്തയാണ്‌ ഇങ്ങനെയൊക്കെ കാണാന്‍ കാരണമെന്നു മനോരോഗ വിദഗ്‌ധര്‍ പറയുന്നു. ഒരാള്‍ കണ്ടാല്‍ അങ്ങനെ പറയാം. പക്ഷേ, ഇതേപ്പറ്റി കേട്ടുകേള്‍വി പോലുമില്ലാത്തവര്‍ പിന്നാലെ ഇങ്ങനെ കാണുന്നതോയെന്ന ചോദ്യത്തിന്‌ അവര്‍ക്കും മറുപടിയില്ല. മധ്യതിരുവിതാംകൂറിലെ ആശുപത്രിയില്‍ ജോലിക്കാര്‍ക്കു പ്രേതശല്യത്തെപ്പറ്റി അറിയാം. പക്ഷേ, അവരെക്കാള്‍ കൂടുതല്‍ ഇതു കാണുന്നത്‌ ആദ്യമായി അവിടെ ചികില്‍സയ്‌ക്ക് എത്തുന്നവരാണ്‌. ഈ രണ്ടു ആശുപത്രികളെ മാത്രം പ്രേതം പിടികൂടുന്നതിനെ ചൊല്ലി രസകരമായ കമന്റും വന്നു.

'ഇവിടെ ചികില്‍സിച്ചു കൊന്നവരുടെ പ്രേതമായിരിക്കും.' ചിരി നിര്‍ത്ത്‌.

ദാ, നിങ്ങള്‍ക്കും പിന്നിലും ആരോ ഇല്ലേ...?

2011 ജൂൺ 16, വ്യാഴാഴ്‌ച

പുലി ചരിതം ഒന്നാം ഘണ്ഡം


മദ്യപാന  വിരോധികളായ  ഒരു  കൂട്ടം  ചെറുപ്പക്കാരുടെ ഇട  താവളമാണ്  എന്റെ  ഗ്രാമം .
മദ്യം  എവിടെ  കണ്ടാലും  ഒരു  പ്രത്യേകതരം വാശിയോടെ  കുടിച്ചു  തീര്‍ക്കും .
എന്നിട്ട്  നാലു  കാലില്‍ എഴുന്നേറ്റു  നിന്ന്  ചോദിക്കും  എന്തേലും  ബാക്കി  ഉണ്ടോട  എന്ന്. അങ്ങനെ ഉള്ള   മദ്യവിരുഥധയുടെ
പോളിറ്റ്  ബെരോ  അന്ഗംയിരുന്നു  നമ്മുടെ  കഥാ നായകന്‍   Mr:പുലി .

ശെടാ  ഇതെന്തു  പേര്  എന്ന്  ആലോചിക്കുന്നുണ്ടാകും.നായകന്‍  ഒരു  പുലി  തന്നെ  ആയിരുന്നു. എന്റെ  അടുത്ത  സുഹൃത്തും  
മധ്യവിരുന്ധ  സ്ഘതിലെ  മറ്റൊരങ്ങവുംയിരുന്ന  ശ്രീമാന്‍  കുമാരനും ,പുലിയും ,പിന്നെ  പാവം  ഈ  ഞാനും .
ഉച്ചകഴിഞ്ഞ  സമയത്ത്  കശുമാവിന്‍  തോട്ടം ലക്ഷ്യമാക്കി  നീങ്ങി . അല്പം  പേടി  ഈ  പാവം  എന്റെ  മനസ്സിലുണ്ടായി 
കശുമാങ്ങ  പരിക്കനല്ലല്ലോ  ഞങ്ങളീ  പോകുന്നത്  അത്  വാറ്റിയത് കുടിക്കാനല്ലേ. ഞങ്ങള്‍  മൂന്നു  പേരും  
തോട്ടത്തില്‍  പ്രവേശിച്ചു . അവിടെ  മദ്യ  വിരോധികള്‍ക്ക്  മാത്രം  ഇരിക്കാനുള്ള  ഒരു  തുറസ്സായ  പ്രദേശം  ഉണ്ട്.
പുറത്തുനിന്നു  നോക്കുന്നവര്‍ക്ക്  അകതിരിക്കുന്നവരെ  കാണാന്‍  കഴിയില്ല  എന്നാല്‍  അകതുല്ലവക്ക്  പുറത്തു  നടക്കുന്ന  എല്ലാം  കാണാനും  കഴിയും 
അതാണ് ഈ തോട്ടം തന്നെ മദ്യവിരോധികള്‍ തിരഞ്ഞെടുക്കാന്‍ കാരണം.പക്ഷെ  അവിടെ  എത്തിയപ്പോള്‍  ഞങ്ങള്‍  ഒന്ന്  ഞെട്ടി . 

അതാ  അവിടെ  മദ്യ  വിരുദ്ധന്‍  മാരുടെ  ഒരു  സമ്മേളനം  തന്നെ  നടക്കുന്നു .ഇനി  ആരും  അറിയനില്ല .
പുറത്തു ഉള്ളവരെല്ലാം  അവിടെ  ഉണ്ട് .എന്റെ  അച്ചച്ചന്റെ (മുത്തശന്റെ) ഫ്രണ്ട് സു  മുതല്‍  എന്റെ  ഇളയ  സഹോദരന്‍ 
കിങ്ങിണി  കുട്ടന്റെ  വരെ  പ്രായമുള്ള  ഒരു  കൂട്ടം  മദ്യ  വിരുദ്ധര്‍  അവിടെ  ഇരുന്നു  മദ്യത്തിനെതിരെ  പോരാടുന്നു.

എന്റെ  വായിലെ  ജലാംശം  മുഴുവന്‍  വറ്റി  വരണ്ടു . ഞാന്‍  മെല്ലെ  എന്റെ  സുഹൃത്തും  മുനി  വര്യനും  അയ  ഗുരുവിനെ  നോക്കി  
അവന്‍  എന്നെ  ദയനീയമായി  നോക്കി  ഇടനെഞ്ഞു പൊട്ടി പറഞ്ഞു   "അളിയാ  നമുക്ക്  വിട്ടേക്കാം " ഇന്ന്  ഇവിടെ  നമ്മള്‍  നിന്നാല്‍  എന്നെന്നേക്കുമായി 
നമ്മള്‍ക്ക്  ഈ  കശുമാവിന്‍  തോട്ടം  നഷ്ടമാകും . ഇനി  അമന്തിച്ചിട്ടു  കാര്യമില്ല  ഓടിക്കോ .

ഞങ്ങള്‍   ഒരു  വിധത്തില്‍  പുരതെതി .ആരോക്ക്കെയോ  കണ്ടു  എന്നുള്ളത്  ഉറപ്പാണ്‌ .ലോട്ടറി  അടിച്ചിട്ട്  ടിക്കെറ്റ്  കളഞ്ഞു  പോയവരെ  പോലെ  ഞങ്ങള്‍   
നിരാശരായി  തിരികെ  മടങ്ങി .പക്ഷെ  തികഞ്ഞ  മദ്യവിരോദിയും ധൈര്യ  വാനും  അയ  പുലിയുണ്ടോ  മടങ്ങുന്നു . അവന്‍  രണ്ടും  കല്‍പ്പിച്ചു  
കശുമാവിന്‍  ചോട്ടിലെവിടെയോ  സ്ഥാനം  പിടിച്ചു . 

മണിക്കുറുകള്‍  ഇഴഞ്ഞു  നീങ്ങി . പുലിയെ  കാണുന്നില്ല  സമയം  സന്ധ്യയോടടുത്തു . സന്ധ്യയായി  കഴിഞ്ഞാല്‍  പ്രേതങ്ങളുടെ  വിഹാര  കേന്ദ്രമാനത്രേ  
ആ  കശുമാവിന്‍  തോട്ടം .ഒരുപാടു  കഥകളും  മറ്റും   അവിടെ  നിലവിലുണ്ട് . ഞങ്ങളിലെ  യഥാര്‍ത്ഥ  സുഹൃത്ത്  ബന്തം  ഉണര്‍ന്നു . പാവം  പുലിയെ  
ഒരു  പ്രേതത്തിനും  വിട്ടു  കൊടുത്തു  കൂടാ  ഞങ്ങള്‍  കശുമാവിന്‍  തോട്ടം  ലക്ഷ്യമാക്കി  ഓടി . എവിടെ  നിന്നോ  ഒരു  കാക്ക  കൂട്ടം  കരയുന്നു . കാതടപ്പിക്കുന്ന  ശബ്ദം  എന്നെ  അകെ  
അസ്വസ്ഥനാക്കി . 

പെട്ടെന്ന്  ഞങ്ങള്‍  അത്  കണ്ടു . നൂറു  കണക്കിന്  കാക്കകള്‍  ഞങ്ങളുടെ  ദീരനായ  പുലിയെ  പൊതിഞ്ഞിരിക്കുന്നു . ഞങ്ങള്‍  അവിടേക്ക്  പാഞ്ഞടുത്തു.
പൊടുന്നനെ  മൃതപ്രായനായ  പുലി  കാക്ക കളോടായി സര്‍വ  ശക്തിയും  എടുത്തു  അലറി  വിളിക്കുന്നു .  പോ  കാക്കേ  എന്നെ  കൊത്തല്ലേ കാക്കേ...... 

തുടരും .....

2011 ജൂൺ 9, വ്യാഴാഴ്‌ച

പിള്ളയെ വിടാന്‍ 75 കഴിഞ്ഞവരെ മോചിപ്പിക്കാന്‍ നീക്കം


ഇടമലയാര്‍ അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയെ മോചിപ്പിക്കാന്‍ തടവില്‍ കഴിയുന്ന 75 വയസ്സുകഴിഞ്ഞ എല്ലാവരെയും വിട്ടയക്കാന്‍ നീക്കം. പിള്ളയടക്കം 17 പേരെയും ശേഷിക്കുന്ന ശിക്ഷാ കാലായളവില്‍നിന്ന് ഒഴിവാക്കാനാണ് നീക്കം. ഇത് സംബന്ധിച്ച് ജയില്‍ എഡിജിപിയുടെ ശുപാര്‍ശ വ്യാഴാഴ്ച മുഖ്യമന്ത്രിക്ക് നല്‍കും. സംസ്ഥാനത്തെ സെന്‍ട്രല്‍ ജയിലുകളില്‍ കഴിയുന്ന 75 വയസ്സു പിന്നിട്ടവരുടെ പട്ടിക ബുധനാഴ്ച അതിവേഗത്തിലാണ് തയ്യാറാക്കിയത്. ഇവരുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് രാവിലെയാണ് നിര്‍ദേശം നല്‍കിയത്. വൈകിട്ട് തന്നെ ലിസ്റ്റ് നല്‍കുകയും ചെയ്തു.

ഇടമലയാര്‍ കേസില്‍ ഒരുവര്‍ഷം കഠിനതടവിന് വിധിച്ച ബാലകൃഷ്ണപിള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ വിടുതല്‍ അപേക്ഷയെ തുടര്‍ന്നാണ് വിട്ടയക്കാന്‍ ആലോചന തുടങ്ങിയത്. തന്നെ വിട്ടില്ലെങ്കില്‍ മകന്‍ ഗണേശ്കുമാറിനെ മന്ത്രിസഭയില്‍നിന്ന് പിന്‍വലിക്കുമെന്ന് പിള്ള ഭീഷണി മുഴക്കിയിട്ടുണ്ട്. ഇതും കണക്കിലെടുത്താണ് തിരക്കിട്ട നടപടി. പിള്ളയെ മാത്രം വിട്ടാല്‍ ആക്ഷേപമാകുമെന്നതിനാലാണ് 75 വയസ്സുകഴിഞ്ഞ എല്ലാവരെയും വിടാന്‍ ആലോചന. ജയില്‍ എഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കും. അടുത്ത മന്ത്രിസഭായോഗത്തില്‍ത്തന്നെ ഇക്കാര്യം തീരുമാനിക്കാനാണ് ആലോചന. പരോളില്‍ കഴിയുന്ന പിള്ളയെ ശിക്ഷയില്‍നിന്ന് ഒഴിവാക്കിയാല്‍ അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട ഒരാളെ വിട്ടയക്കുന്ന ആദ്യസംഭവമാകും. പിള്ളയുടെ പരോള്‍ ഈ മാസം 13ന് അവസാനിക്കും. 14ന് ഉച്ചയ്ക്കുമുമ്പ് പിള്ള തിരികെ ജയിലില്‍ എത്തണം. 45 ദിവസമാണ് ഒരു വര്‍ഷം അനുവദിച്ചിട്ടുള്ള പരോള്‍ . അത് കഴിഞ്ഞാല്‍ എത്ര ദിവസം പുറത്ത് നില്‍ക്കുന്നുവോ ആ കാലയളവ് കൂടി ശിക്ഷ അനുഭവിക്കണം. പിള്ളയെ പുറത്തുനിര്‍ത്തി ശേഷിക്കുന്ന ശിക്ഷയില്‍നിന്ന് ഒഴിവാക്കാനാണ് ആലോചന. അല്ലെങ്കില്‍ പരോള്‍ കഴിഞ്ഞ് പിള്ള ജയിലില്‍ തിരികെ എത്തുന്ന മുറയ്ക്ക് മോചിപ്പിക്കാനാണ് ശ്രമം.